Monday 10 March 2014


പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ച
          ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ പ്രവാസലോകത്തിന്റെ നേര്‍ക്കാഴ്ച്ചകളിലേക്ക് വിരല്‍ ചൂണ്ടുന്നു. പ്രവാസ ജീവിതവും ജീവിതസന്തോഷവും സ്വപ്നം കണ്ട് ഉറ്റവരെയും ഉടയവരെയും വിട്ട് മരുഭൂമിയിലേക്ക് ചേക്കേറുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ പറയുകയാണ് ബെന്യാമിന്‍.
ആടുകളുടെ മസറകളിലൂടെ എത്തിപ്പെടുന്ന നജീബും ഹക്കീമും അര്‍ബാബുമാരുടെ ആട്ടും തുപ്പും കൊണ്ട് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആടുകള്‍ക്കിടയില്‍ ആടായി ജീവിക്കുകയാണ്.
നായകന്‍ കഥയക്കിടയില്‍ പറയുന്നുണ്ട് ; ഒരു ആടിനെ സൂക്ഷിച്ചു നോക്കിയാല്‍ ഒരു മനുഷ്യന്റെ രൂപം അതില്‍ കാണാമെന്ന്.ദാഹം തീര്‍ക്കാന്‍ ആവശ്യത്തിന് വെള്ളമോ ,വിശപ്പ് തീര്‍ക്കാന്‍ ആവശ്യത്തിന് ഭക്ഷണമോ ഇല്ലാതെ തികച്ചും നരകജീവിതം നയിക്കുന്ന ഇവര്‍ക്കിടയില്‍ രക്ഷകനായി എത്തുന്ന ഇബ്രാഹിം ഖാദിരിയെക്കുറിച്ച് കഥാകാരന്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സഹായം കൊണ്ട് മസറകളില്‍ നിന്നും ഒളിച്ചോടിയ ചെറുപ്പക്കാര്‍ മരുഭൂമിയിലൂടെ പച്ചവെള്ളം പോലും കിട്ടാതെ അലയുന്നുണ്ട്. അങ്ങനെ ഹക്കീം എന്ന ചെറുപ്പക്കാരന്‍ തൊണ്ടപൊട്ടി മരിക്കുന്നു.അവനെ മൂടാനായി മരുഭൂമിയിലൊരു മണ്‍കൂന പ്രത്യക്ഷപ്പെടുന്നു.മറ്റു രണ്ട് പേരും നടന്ന് ദൂരെ എത്തിയെങ്കിലും പെട്ടെന്ന് ഇബ്രാഹിം ഖാദിരി അപ്രത്യക്ഷമാവുകയാണ്.നജീബ് ഏറെ പ്രയാസങ്ങള്‍ക്കൊടുവില്‍ കുഞ്ഞിക്കാ എന്ന മലയാളിയുടെ അടുക്കല്‍ ചെന്ന് എത്തിപ്പെടുകയാണ്. പിന്നീട് ഒരു ജയില്‍ പുള്ളിയാവുകയും എംബസി ജീവനക്കാരുടെ സഹായത്തോടെ ഒടുവില്‍ നാട്ടിലേക്ക് വണ്ടി കയറുകയാണ് ഇദ്ദേഹം.
           വളരെ മനോഹരമാണ് ഈ പുസ്തകം.43 അധ്യായങ്ങളായാണ് ഈ പുസ്തകം ചിത്രീകരിച്ചിട്ടുള്ളത്.'എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍' എന്നാണ് ആടുജീവിതത്തെക്കുറിച്ച് എം മുകുന്തന്‍ പറഞ്ഞിട്ടുള്ളത്.അങ്ങനെ ഓരോരുത്തരും ആടുജീവിതത്തെ വ്യത്യസ്തമായാണ് വിലയിരുത്തിയത്.
പ്രശസ്ത കഥാകൃത്തും,നോവലിസ്റ്റുമായ ബെന്യാമിന്‍ അബീശഗിന്‍,പെണ്‍മാറാട്ടം,യുത്തനേസിയ,പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.എന്നാല്‍ അദ്ദേഹം മലയാളി വായനക്കാര്‍ക്ക് നല്‍കിയ ഒരു മഹാദാനമാണ് ആടുജീവിതം എന്ന നോവല്‍.എന്റെ കണ്ണുകളെ ഈറനണിയിച്ച നോവലാണിത്.എല്ലാവരും തീര്‍ച്ചയായും ആടുജീവിതം വായിക്കുക.
                                                                               തസ് ലീന പി
                                                                                       7ബി

No comments:

Post a Comment