Monday 10 March 2014


                      മിഠായിപ്പൊതിയിലെ കഥകള്‍
" കുട്ടന്‍ വരാന്തയില്‍ നിന്ന് മുറ്റത്തേക്ക് നോക്കി.നല്ല തീ വെയിലാണ്. ഒരു ഇല പോലും അനങ്ങുന്നില്ല.വീട്ടില്‍ എല്ലാവരും കിടന്നു വിശ്രമിക്കുകയാണ്.അച്ഛന്‍ പത്രവും നെഞ്ഞത്തു വെച്ച് മലര്‍ന്നു കിടന്ന് ഉറങ്ങുന്നു.അമ്മ ചാരുകസേരയില്‍ ഇരുന്ന് രാമായണം വായിക്കുന്നതിന് ഇടയിലാണെന്നുതോന്നുന്നു ഉറങ്ങിപ്പോയത്. രാമായണം നിലത്ത് വീണു കിടക്കുന്നു.”
കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരി സുമംഗലയുടെ 'മിഠായിപ്പൊതി' എന്ന പുസ്തകത്തിലെ 'കുട്ടനും പിശാചുക്കളും' എന്ന കഥയിലെ ഏതാനും വരികളാണിത്. 20-ഓളം കഥകള്‍ മിഠായിപ്പൊതിയിലുണ്ട്.അതിലെ ഒരു കഥയിലെ
കേന്ദ്ര കഥാപാത്രമാണ് കുട്ടന്‍. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ കുട്ടന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നു. ആ വഴിയോരങ്ങളില്‍ നിറയെ കുഴികള്‍ ഉണ്ടായിരുന്നു. പെട്ടന്നതാ കുട്ടന്‍ ഒരു കുഴിയില്‍ വീണു.അവന്‍ ആഴത്തിലെത്തി.അവിടെ അവന്‍ കുറേ പിശാചുക്കളെ കണ്ടു.ഇഡ്ഡലിക്കണ്ണന്‍,ദോശക്കണ്ണന്‍,തക്കാളി മൂക്കന്‍, പഴപ്പല്ലന്‍ ഇങ്ങനെ കുറേപേര്‍.പിശാചുക്കള്‍ക്ക് പലഹാരങ്ങളെക്കുറിച്ചോ, മറ്റു ഭക്ഷണങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല.ഇവയെ പരിചയപ്പെടുത്താന്‍ കുട്ടന്‍ അവരെയും കൂട്ടി വീട്ടിലേക്ക് യാത്രയായി.പിശാചിന്റെ തലയിലായിരുന്നു കുട്ടന്റെ സഞ്ചാരം.വീട്ടിലെത്തിയ ഉടന്‍ കുട്ടന്‍ അമ്മയോട് ഭക്ഷണം ഒരുക്കാന്‍ പറഞ്ഞു. അമ്മ പിശാചുക്കളെ കാണാന്‍ പുറത്തേക്ക് വന്നു.പക്ഷെ അവിടെ പിശാചുക്കള്‍ ഉണ്ടായിരുന്നില്ല.കുട്ടന് സങ്കടം വന്നു.അമ്മ പറഞ്ഞു നീ സ്വപ്നം കണ്ടതായിരിക്കും. കുട്ടന് അത് വിശ്യസിക്കാന്‍ കഴിഞ്ഞില്ല.ഇതില്‍ നിങ്ങള്‍ ആരുടെ ഭാഗത്താണ്. വളരെ രസകരമായ ഒരു കഥയാണിത്.ഇതിലൂടെ ഞങ്ങള്‍ക്ക് കുറച്ച് പലഹാരങ്ങളെ കുറിച്ചും പറഞ്ഞു തരുന്നുണ്ട്.പിന്നെ അപ്പമരം എന്ന കഥയുണ്ട്.അതില്‍ ഒരു രാക്ഷസിയെ കുറിച്ചാണ് പറയുന്നത്.ഉണ്ണിക്കുട്ടന്‍ തന്റെ വീടിനടുത്ത് ഒരു അപ്പം കുഴിച്ചിട്ടു.എല്ലാവരും പറഞ്ഞു അത് വളരുകയില്ല എന്ന്.പക്ഷ അത് വളരുക തന്നെ ചെയ്തു.അത് വലിയ മരമായി.അതില്‍ നിന്നും എല്ലാവര്‍ക്കും അപ്പം പറിച്ചുകൊടുത്തു.അങ്ങനെ ഒരു സ്ത്രീ ഭിക്ഷചോദിച്ച് അവിടേക്ക് വന്നു. ഉണ്ണിക്കുട്ടന്‍ അവര്‍ക്ക് അപ്പം പറിച്ചുകൊടുത്തു.അതിനിടയില്‍ ആ സ്ത്രീ അവനെയും എടുത്ത് കൊണ്ട് ഓടി.അതിനിടയില്‍ അവന്‍ കുറേ കുസൃതികള്‍ ഒപ്പിച്ചു.അങ്ങനെ ആ സ്ത്രീ അവനെ പാചകം ചെയ്ത് തരാന്‍ മകളോട് പറഞ്ഞു.എന്നിട്ട് ആ സ്ത്രീ കുളിക്കാന്‍ പോയി. മകള്‍ വളരെ ഉറക്കക്കാരിയായിരുന്നു.ഉണ്ണിക്കുട്ടന്‍ വളരെ‌ തന്ത്ര പൂ൪വ്വം അവളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.എന്നിട്ട് അവളോട് ഉറങ്ങാ൯പറഞ്ഞു അവള്‍ ഉറങ്ങിയതിനു ശേഷം അവളെ വെട്ടിനുറിക്കി ഒരു കിണ്ടിചോര കാല്‍ കഴുകാ൯ പുറത്തു വെച്ചു.കുടിക്കാ൯ ഒരു കിണ്ടിചോര അകത്തും വച്ചു.മാംസം പാകം ചെയ്തും വച്ചു.രാക്ഷസി കുളികഴിഞ്ഞ് വരുമ്പോഴേക്കും അവന്‍ എല്ലാം പാചകം ചെയ്ത് വച്ചിരുന്നു. രാക്ഷസി സന്തോഷത്തോടെ അത് ഭക്ഷിച്ചു.പിന്നെ കുറച്ച് മകള്‍ക്കും വച്ചു. പിന്നെ മകളെ അന്വേഷിച്ചു നടന്നു.എവിടെയും മകളെ കണ്ടില്ല. പിന്നെ ഒന്ന് വിളിച്ചു.ഉണ്ണിയുടെ മാംസം തിന്നാന്‍ വായോ.... അപ്പോഴേക്കും ഉണ്ണി കിണറ്റില്‍ ഒരു കല്ലും ഇട്ട് ഓടി.രാക്ഷസി അത് അവനായിരിക്കും എന്ന്കരുതി കിണറ്റില്‍ ചാടി.ഉണ്ണി വീട്ടിലെത്തി.വീണ്ടും മരത്തില്‍ കയറി അപ്പം പറിച്ചു തിന്നു കൊണ്ടേയിരിന്നു.ചതിയിലായ രാക്ഷസിയുടെ കഥയാണ് ഇത്.കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് മിഠായിപ്പൊതി'യില്‍ ഉള്ളത്.കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഏറെ ഇഷ്ടപ്പെടുന്നകഥകള്‍. വായിച്ചും കേട്ടും മനസ്സിലാക്കാനും , തനിയെ വായിക്കാനും ഉതകുന്ന കഥകള്‍ ആണ് ഇവയൊക്കെ.വളരെ ലളിതവും,മനോഹരവുമാണ്.ഈ പുസ്തകത്തില്‍ വളരെ ആകര്‍ഷകമായ കഥകളും, ചിത്രങ്ങളുമുണ്ട്.
1934 മെയ് 16 ന് പാലക്കാട് ജില്ലയില്‍ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കല്‍ സുമംഗല ജനിച്ചു.ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ അമ്പതോളം കഥകളും ,ലഘു നോവലുകളും രചിച്ചിട്ടുണ്ട്.നെയ്പായസത്തിന് കേരളാ ഗവണ്‍മെന്റിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് അവാര്‍ഡും ,മിഠായിപ്പൊതിക്ക് 1979-ലെ ബാലസാഹിത്യത്തിനുള്ള കേരളാ സാഹിത്യ അക്കാദമിയിലുടെ ശ്രീ പത്മനാഭസ്യാമി അവാര്‍ഡും,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.കുറേ വര്‍ഷം കലാമണ്ഡലത്തില്‍ പബ്ലിസിറ്റി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
                                                                              മയൂഷ മനോഹരന്‍
                                             7 ബി

No comments:

Post a Comment